കിരാതവൃത്തം - കവിതാ കുറിപ്പുകൾ
ആമുഖം
- തനത് രംഗകലാ പാരമ്പര്യം
- വാമൊഴിവഴക്കം
- പടയണി ആശാൻ – കടമ്മനിട്ട രാമൻനായർ (കടമ്മനിട്ട രാമകൃഷ്ണന്റെ പിതാവ്)
- മലയാളത്തിന്റെ മലയോര വഴക്കമാർന്നൊരു കാവ്യഭാവന + കാവ്യഭാഷ
- അമ്മദൈവ സങ്കല്പം കവിതയിൽ ആവിഷ്കരിക്കുന്നു.
കാട്ടാളൻ
- ഈറ്റപ്പുലി നോറ്റുകിടക്കുന്നു
- ഈറ്റൻ കണ്ണ് തുറന്നു
- കരിമూర్ഖൻ വാലിൻ കുത്തി നിവർന്ന പോലെ പിരികം
- നെഞ്ചത്ത് പന്തം
ദുഃഖത്തിന്റെ കാരണം
- ആകാശത്തച്ചൻ ചത്തു - നടുങ്ങി
- മലയോരത്തമ്മ ദഹിച്ചു
- മുലപ്പാൽ മുറിഞ്ഞവരുടെ നിലവിളി
- ചാടുംതുള്ളിയായി കരച്ചിൽ തറച്ചു.
- അതുകൊണ്ട് പുലിയിലെപ്പോലെ, ഉരുൾ പൊട്ടിയ മലയെപ്പോലെ അലറി
- അലകടലിൻ വേരു പറിക്കും രീതിയിൽ കുതിച്ചു
കിരാതവൃത്തം കവിതയിലെ ജന്തുക്കൾ, സസ്യങ്ങൾ
- ഈറ്റപ്പുലി
- മുത്തങ്ങപ്പുല്ല്
- കരിമూర్ഖൻ
- ആശാൻ
- പച്ചപ്പൈ
- തുളസിക്കാട്
- വേഴാമ്പൽ
- കറുക
- ചോലമരം
- കരിവീട്ടി
കിരാതവൃത്തം കവിതയ്ക്ക് ആധാരമായ പശ്ചാത്തലം
- വനം
- ഗ്രാമം
- പരിസ്ഥിതി
കിരാതവൃത്തം കവിതയിലെ പ്രകൃതി നാശം
- നിറായ വനം
- മാന്തോപ്പുകൾ ഉരുകും
- ആകാശത്തച്ചൻ ചത്തു
- മലയോരത്തമ്മ ദഹിച്ചു
- മുലപാതി മുറിഞ്ഞ മല
- മാനത്തിന് മൗനം
- കരിമേഘം ചത്തു
- കാകോളു കടൽ - മാനം
- വേട്ടക്കാർ
- മലതിന്നിയവർ
വേഴാമ്പലിനെ പോലെ മഴ നോക്കി കരഞ്ഞുകൊണ്ട് ഇരുന്നു
- ആകാശത്തിന് മൗനം
- സ്നേഹം പ്രതീക്ഷിച്ച് മൺതരി ഉരുകുന്ന മണ്ണിൽ ഇരുന്നു.
- കാളകൂട വിഷം കുടിച്ചതുകൊണ്ടാണോ ആകാശം ചത്തു കിടക്കുന്നത്?
- കരിമരണത്തിന്റെ കോട്ടയിൽ താനും അകപ്പെട്ടോ?
നഷ്ടപ്പെട്ട പ്രകൃതി രമണീയത / ദിനങ്ങൾ
- ഇടിമിന്നൽ പൂക്കുന്ന മാനം - സ്വപ്നം നൽകിയിരുന്നു
- തുളസിക്കാട്
- ഈറ്റൻ മുടി കോതിയ സന്ധ്യ
- പച്ചപ്പൈ ചാടിനടക്കുന്ന മുത്തങ്ങപ്പുല്ല്
- കറുകപ്പുല്ല്
- കളമെഴുതി പാടിയ രാവുകൾ
- കാറ്റിന്റെ ചിലങ്കകൾ
- കാട്ടാറിന്റെ തരിവള
- ചോലമരത്തിന്റെ ചുവടുവെയ്ക്കുന്ന കാടത്തിമാർ
- മുളനാഴിയിൽ പഴയ ചാറ് നിറച്ചു കുടിക്കുന്ന ലഹരി പിടിക്കുന്ന നാളുകൾ
- തേൻ കൂട് തേടിപ്പോയ ആൺകുട്ടികൾ
- പൂശേഖരിക്കാൻ പോയ പെൺകുട്ടികൾ
- അമ്മിഞ്ഞപ്പാൽ ചുരന്ന് ഓടിയ കുട്ടികൾ
കിരാതവൃത്തം കവിതയിലെ നാടോടി സംസ്കാരവും പടയണി എന്ന അനുഷ്ഠാന കലാരൂപവും
- മധ്യതിരുവിതാംകൂർ - ഭഗവതിക്കാവിലെ അനുഷ്ഠാനമാണ് പടയണി
- പടയണി നാടോടി സംസ്കാരത്തിന്റെ മുദ്ര
- വാമൊഴി വഴക്കം
- വായ്ത്താരികൾ
- കിരാതവൃത്തം പടയണിയിലെ ഭൈരവി കോലത്തിൽ നിന്നും സ്വാംശീകരിച്ചു.
- ഭൈരവി കോലത്തിലെ പന്തം
- കാട്ടാളന്റെ നെഞ്ചത്ത് പന്തം
- കളമെഴുത്തും പാട്ടും
- അമ്മദൈവ സങ്കല്പം
- ശത്രു ജയത്തിന് ശേഷം വിജയകഥകളും കുരൽ ഊതി വിളിക്കൽ
- മണ്ണാടി മയങ്ങിയ ശക്തി
- വില്ല് കുലയ്ക്കൽ
- ഭീതിക വധത്തിന് ശേഷം
- പ്രതികാര ഭാവിയായ കാട്ടാളൻ
കാട്ടാളന് നഷ്ടമായത് എന്തെല്ലാം?
- താലിരല്ലുകൾ കരിയുന്ന മണം നാഡികളിൽ തറയുന്നു.
- ഈറ്റപ്പുലി മുരളുന്ന കണ്ണിൽ നിന്നും കണ്ണുനീർ തിതുളളിയായി മാറി
- കരളു നുറുങ്ങിയ വേദനയിൽ നട്ടെല്ല് നിവർന്ന് ചുരമാന്തുന്ന കരുത്തിൽ തിരുമലപോലെ ചിരി അലച്ച് പ്രതികരിക്കാൻ കാട്ടാളൻ വരുന്നു.
കോപിഷ്ഠനും പ്രതികാര ദാഹിയുമാകുന്ന കാട്ടാളൻ
- വേട്ടക്കാരുടെ കൈകൾ വെട്ടും
- മലന്തലയേറിയവരുടെ തലവെട്ടി ആറ്റിൽ ഒഴുക്കും
- മരങ്ങൾ മുറിച്ച് കുലം മുടിച്ചവരുടെ കൂടൽ മാലകൊണ്ട് ഭൂമിക്ക് നിണമെലൊരുക്കും
- അവരുടെ കുരൽ ഊരി എടുത്ത് ഊതും
- മണ്ണാടി മയങ്ങിയ ശക്തികളെ ആവാഹിക്കും, അവയ്ക്ക് നേരെ വില്ല് കുലയ്ക്കും.
- പാണത്തെരമ്പുകൾ വില്ലിന് ഞാണാക്കും
- ഇടിമിന്നൽ ഒടിച്ച് അമ്പാക്കും
- അസ്ഥി അഗ്നി തിരയായി കാർമേഘത്തിൽ ഉരസി മഴപെയ്ക്കും
- മഴ വലിയ മഴയായി വേരുകളിൽ പടർന്ന് മരങ്ങൾ മുളപൊട്ടി വനമാകും.
കിരാതവൃത്തം കവിതയിലെ ദൃശ്യ ബിംബങ്ങൾ
- ഈറ്റപ്പുലി പെറ്റ് നോറ്റ് കിടക്കുന്ന ഈറ്റൻ കണ്ണ് (ഭാവം - കരുത്ത് : ശക്തി)
- പുരികം കരിമൂർഖൻ വാലിൻ കിളരുന്നതുപോലെ (കോപം, വക്രത, ശീഘ്രം)
- അലകടലിൻ വേര് പറിക്കുക - ശക്തി
- ഉരുൾ പൊട്ടിയ മല
- കണ്ണേറു കരിമ്പുലി
- വേഴാമ്പലിനെ പോലെ മാനം നോക്കി ഇരുന്നു.
- ഇടിമിന്നൽ പൂക്കുന്ന മാനം
- കറുകപ്പൂഴ്ത്തൻ തുമ്പത്തണസിച്ച് കണ്മെഴുതുന്ന വന രാത്രികൾ - (പുൽ നാമ്പിലെ നിലാവ്)
- കാടത്തിയുടെ വർണ്ണന
- ശരീരം - കരിവീട്ടിക്കാതൽ (നിറം, കറുപ്പ്)
- 7 അഴക്
- മുടി - പുണ്ണായൽ കെട്ട്
- അമ്മിഞ്ഞച്ചുണ്ട തൊടിയ ആമ്പൽ പൂക്കൾ
- പല്ല് - ആമ്പൽ മൊട്ട്
- അമ്മയും കുട്ടിയും തമ്മിലുള്ള ബന്ധം
No comments:
Post a Comment