Pages

Monday, 29 June 2026

കിരാതവൃത്തം കവിത. പഠന നോട്ടുകൾ. (+2 മലയാളം)

കിരാതവൃത്തം - കവിതാ പഠന കുറിപ്പുകൾ

കിരാതവൃത്തം - കവിതാ കുറിപ്പുകൾ

ആമുഖം

  • തനത് രംഗകലാ പാരമ്പര്യം
  • വാമൊഴിവഴക്കം
  • പടയണി ആശാൻ – കടമ്മനിട്ട രാമൻനായർ (കടമ്മനിട്ട രാമകൃഷ്ണന്റെ പിതാവ്)
  • മലയാളത്തിന്റെ മലയോര വഴക്കമാർന്നൊരു കാവ്യഭാവന + കാവ്യഭാഷ
  • അമ്മദൈവ സങ്കല്പം കവിതയിൽ ആവിഷ്കരിക്കുന്നു.

കാട്ടാളൻ

  • ഈറ്റപ്പുലി നോറ്റുകിടക്കുന്നു
  • ഈറ്റൻ കണ്ണ് തുറന്നു
  • കരിമൂർഖൻ വാലിൻ കുത്തി നിവർന്ന പോലെ പിരികം
  • നെഞ്ചത്ത് പന്തം

ദുഃഖത്തിന്റെ കാരണം

  • ആകാശത്തച്ചൻ ചത്തു - നടുങ്ങി
  • മലയോരത്തമ്മ ദഹിച്ചു
  • മുല മുറിഞ്ഞവരുടെ നിലവിളി
  • ചാട്ടുളി (എറിഞ്ഞു കൊള്ളിക്കുന്ന ഉളി ) കരളിൽ തറച്ചു.
  • അതുകൊണ്ട് പുലിയിലെപ്പോലെ, ഉരുൾ പൊട്ടിയ മലയെപ്പോലെ അലറി
  • അലകടലിൻ വേരു പറിക്കും രീതിയിൽ കുതിച്ചു

കിരാതവൃത്തം കവിതയിലെ ജന്തുക്കൾ, സസ്യങ്ങൾ

  • ഈറ്റപ്പുലി
  • മുത്തങ്ങപ്പുല്ല്
  • കരിമൂർഖൻ
  • ****
  • പച്ചപ്പൈ
  • തുളസിക്കാട്
  • വേഴാമ്പൽ
  • കറുക
  • ചോലമരം
  • കരിവീട്ടി

കിരാതവൃത്തം കവിതയ്ക്ക് ആധാരമായ പശ്ചാത്തലം

  • വനം
  • ഗ്രാമം
  • പരിസ്ഥിതി

കിരാതവൃത്തം കവിതയിലെ പ്രകൃതി നാശം

  • നിറായ വനം
  • മാന്തോപ്പുകൾ ഉരുകും
  • ആകാശത്തച്ചൻ ചത്തു
  • മലയോരത്തമ്മ ദഹിച്ചു
  • മുലപാതി മുറിഞ്ഞ മല
  • മാനത്തിന് മൗനം
  • കരിമേഘം ചത്തു
  • കാകോള കടൽ (കാളകൂട വിഷം നിറഞ്ഞ ആകാശം ) - മാനം
  • വേട്ടക്കാർ
  • മല തീണ്ടിയവർ

വേഴാമ്പലിനെ പോലെ മഴ നോക്കി കരഞ്ഞുകൊണ്ട് ഇരുന്നു

  • ആകാശത്തിന് മൗനം
  • സ്നേഹം പ്രതീക്ഷിച്ച് മൺതരി ഉരുകുന്ന മണ്ണിൽ ഇരുന്നു.
  • കാളകൂട വിഷം കുടിച്ചതുകൊണ്ടാണോ ആകാശം ചത്തു കിടക്കുന്നത്?
  • കരിമരണത്തിന്റെ കോട്ടയിൽ താനും അകപ്പെട്ടോ?

നഷ്ടപ്പെട്ട പ്രകൃതി രമണീയത / ദിനങ്ങൾ

  • ഇടിമിന്നൽ പൂക്കുന്ന മാനം - സ്വപ്നം നൽകിയിരുന്നു
  • തുളസിക്കാട്
  • ഈറ്റൻ മുടി കോതിയ സന്ധ്യ
  • പച്ചപ്പൈ ചാടിനടക്കുന്ന മുത്തങ്ങപ്പുല്ല്
  • കറുകപ്പുല്ല്
  • കളമെഴുതി പാടിയ രാവുകൾ
  • കാറ്റിന്റെ ചിലങ്കകൾ
  • കാട്ടാറിന്റെ തരിവള
  • ചോലമരത്തിന്റെ ചുവടുവെയ്ക്കുന്ന കാടത്തിമാർ
  • മുളനാഴിയിൽ പഴയ ചാറ് നിറച്ചു കുടിക്കുന്ന ലഹരി പിടിക്കുന്ന നാളുകൾ
  • തേൻ കൂട് തേടിപ്പോയ ആൺകുട്ടികൾ
  • പൂശേഖരിക്കാൻ പോയ പെൺകുട്ടികൾ
  • അമ്മിഞ്ഞപ്പാൽ ചുരന്ന് ഓടിയ കുട്ടികൾ

കിരാതവൃത്തം കവിതയിലെ നാടോടി സംസ്കാരവും പടയണി എന്ന അനുഷ്ഠാന കലാരൂപവും

  • മധ്യതിരുവിതാംകൂർ - ഭഗവതിക്കാവിലെ അനുഷ്ഠാനമാണ് പടയണി
  • പടയണി നാടോടി സംസ്കാരത്തിന്റെ മുദ്ര
  • വാമൊഴി വഴക്കം
  • വായ്ത്താരികൾ
  • കിരാതവൃത്തം പടയണിയിലെ ഭൈരവി കോലത്തിൽ നിന്നും സ്വാംശീകരിച്ചു.
  • ഭൈരവി കോലത്തിലെ പന്തം
  • കാട്ടാളന്റെ നെഞ്ചത്ത് പന്തം
  • കളമെഴുത്തും പാട്ടും
  • അമ്മദൈവ സങ്കല്പം
  • ശത്രു ജയത്തിന് ശേഷം വിജയകഥകളും കുരൽ ഊതി വിളിക്കൽ
  • മണ്ണാടി മയങ്ങിയ ശക്തി
  • വില്ല് കുലയ്ക്കൽ
  • ദാരിക വധത്തിന് ശേഷം
  • പ്രതികാര ഭാവിയായ കാട്ടാളൻ

കാട്ടാളന് നഷ്ടമായത് എന്തെല്ലാം?

  • തളിരെല്ലുകൾ കരിയുന്ന മണം ം നാഡികളിൽ തറയുന്നു.
  • ഈറ്റപ്പുലി മുരളുന്ന കണ്ണിൽ നിന്നും കണ്ണുനീർ തിതുളളിയായി മാറി
  • കരളു നുറുങ്ങിയ വേദനയിൽ നട്ടെല്ല് നിവർന്ന് ചുരമാന്തുന്ന കരുത്തിൽ തിരുമലപോലെ ചിരി അലച്ച് പ്രതികരിക്കാൻ കാട്ടാളൻ വരുന്നു.

കോപിഷ്ഠനും പ്രതികാര ദാഹിയുമാകുന്ന കാട്ടാളൻ

  • വേട്ടക്കാരുടെ കൈകൾ വെട്ടും
  • മലന്തലയേറിയവരുടെ തലവെട്ടി ആറ്റിൽ ഒഴുക്കും
  • മരങ്ങൾ മുറിച്ച് കുലം മുടിച്ചവരുടെ കൂടൽ മാലകൊണ്ട് ഭൂമിക്ക് നിണമെലൊരുക്കും
  • അവരുടെ കുരൽ ഊരി എടുത്ത് ഊതും
  • മണ്ണാടി മയങ്ങിയ ശക്തികളെ ആവാഹിക്കും, അവയ്ക്ക് നേരെ വില്ല് കുലയ്ക്കും.
  • പ്രാണ ഞരമ്പ് വില്ലിന് ഞാണാക്കും
  • ഇടിമിന്നൽ ഒടിച്ച് അമ്പാക്കും
  • അസ്ഥി അഗ്നി തിരയായി കാർമേഘത്തിൽ ഉരസി മഴപെയ്ക്കും
  • മഴ വലിയ മഴയായി വേരുകളിൽ പടർന്ന് മരങ്ങൾ മുളപൊട്ടി വനമാകും.

കിരാതവൃത്തം കവിതയിലെ ദൃശ്യ ബിംബങ്ങൾ

  • ഈറ്റപ്പുലി പെറ്റ് നോറ്റ് കിടക്കുന്ന ഈറ്റൻ കണ്ണ് (ഭാവം - കരുത്ത് : ശക്തി)
  • പുരികം കരിമൂർഖൻ വാലിൻ കിളരുന്നതുപോലെ (കോപം, വക്രത, ശീഘ്രം)
  • അലകടലിൻ വേര് പറിക്കുക - ശക്തി
  • ഉരുൾ പൊട്ടിയ മല
  • കണ്ണേറു കരിമ്പുലി
  • വേഴാമ്പലിനെ പോലെ മാനം നോക്കി ഇരുന്നു.
  • ഇടിമിന്നൽ പൂക്കുന്ന മാനം
  • കറുകപ്പൂഴ്ത്തൻ തുമ്പത്തണസിച്ച് കണ്മെഴുതുന്ന വന രാത്രികൾ - (പുൽ നാമ്പിലെ നിലാവ്)
  • കാടത്തിയുടെ വർണ്ണന
    • ശരീരം - കരിവീട്ടിക്കാതൽ (നിറം, കറുപ്പ്)
    • 7 അഴക്
    • മുടി - പുണ്ണായൽ കെട്ട്
  • അമ്മിഞ്ഞച്ചുണ്ട തൊടിയ ആമ്പൽ പൂക്കൾ
    • പല്ല് - ആമ്പൽ മൊട്ട്
    • അമ്മയും കുട്ടിയും തമ്മിലുള്ള ബന്ധം

No comments:

Post a Comment